Sunday, September 4, 2011

വിഹ്ഗവും ഞാനും [nalu september pathinonnu ]
വെറുതെ വെറുതെ വിഷാദം എന്നെ പൊതിഞ്ഞു .ഭുമിയും , ചരാചരങ്ങളും മറ്റുള്ളവരില്‍ നിന്നും
ജീവിതം മിനഞ്ഞെടുത്തു ,ഈ ലോകം മനോഹരമാക്കണമെന്നു ഞാന്‍ കൊതിച്ചു
ഞാന്‍ ചക്രവാളം നോക്കി വിഷാദ വതി യായിരുന്നു .
അവ എന്നെ മാടി വിളിച്ചു .നീ ഈ ലോകത്തെ പറ്റി ചിന്തിക്കാതെ ഞങ്ങളുടെ കു‌ടെ പറക്കു. പുതു ചിറകുകളില്‍ സ്വയം മനോഹരിയാക്കു .സ്വയം മറ ക്ക് .സ്വപ്‌നങ്ങള്‍ നെയ്യ് .കു‌ടെ പറക്കു . .നമുക്ക്
പച്ചില മാളിക തീര്‍ക്കാം .പുതിയ പാമ്താവില്‍ ആടി പ്പാടാം. നിനക്ക് ഞങ്ങള്‍ ചിറകിന്നടിയില്‍ സുരക്ഷ
തരാം .പിന്നിട്ട ലോകവും ദുഖവും മറന്നു ഞാന്‍ ചേര്‍ന്ന് പറന്നു.

Saturday, September 3, 2011

ഒരു പ്രഭാതം

ഇന്ന് സെപ്റ്റംബര്‍ രണ്ടായിരത്തിലോന്നിലെ മുഉന്നാം തീയ്യതി .

ഇന്നത്തെ പ്രഭാതം അതെന്നെ മാടി വിളിച്ചു .

ബംഗ്ലോരെ താമസം .കുറച്ചു നേരത്തെ ഉണര്‍ന്നു .

ഞാനൊഴികെ ബാക്കി എല്ലാവരും

പുലരിയിലെ സുഖമായ ആലസ്യത്തില്‍ ആയിരുന്നു .
എന്‍റെ മുറിയിലെ ഒരു ഭാഗം ചുമര്‍ മുഴുവന്‍ കണ്ണാടി ആണ് .ജനലിനപ്പുറം നിറയെ വന്‍ മരങ്ങള്‍
നിറയെ മന്ദ മാരുതനില്‍ ചന്ജ്ജാടുന്ന തളിരിലകള്‍ .ഇതില്‍ ഒരു മരം നിറയെ തളിരിട്ട വാകമരം ഒരു പൂ പോലുമില്ല . എനിക്കാ വാക മരത്തിലെ തളിരിലകളെ ഉമ്മകൊണ്ട് പൊതിയാന്‍ തോന്നി .
വന്‍ മരങ്ങളിലെ ഇലകള്‍ കാറ്റില്‍ ചന്ജ്ജാടുമ്പോള്‍ , അവ പരസ്പ്പരം ഇണ ചേരുകയും
വേര്‍പിരിയുകയും ,വേര്‍പാടിന്റെ ദുഃഖം പങ്കിടുകയുമാനെന്ന്നു തോന്നി .ഇവക്കു മുകളിലുടെ നിറയെ
കിളികള്‍ പരന്നു . തുഷാര ബിന്ദുക്കള്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് മനോഹരമാക്കി . എല്ലാം കണ്ടു ഞാന്‍
കോള്‍മയിര്‍ കൊണ്ടു . ഈ മരംങ്ങളെ തഴുകി തലോടി ,കിളികല്‍ക്കൊപ്പം ചക്രവാളം വരെ പറന്നുയരാന്‍ എന്‍റെ മനം തുടിച്ചു .

അങ്ങിനെ എനിക്കൊരു പുലരി ധന്ന്യമായി .